head

Friday, January 15, 2010

പൗരുഷത്തിന്‍റെ അധോലോകങ്ങള്‍

0 അഭിപ്രായ(ങ്ങള്‍)
നവോത്ഥാനവും സ്വാതന്ത്ര്യവും കടന്ന്‌, ഐക്യകേരളവും ഔദ്യോഗികഭാഷാപരിഷ്ക്കരണവും കടന്ന്‌, ഇംഗ്ലീഷ്‌ മീഡിയവും എസ്‌ എം എസും കടന്ന്‌, ലൈവ്‌ ടെലികാസ്റ്റുകളും ടെന്നീസിലെ ഗേള്‍വാച്ചിംഗും കടന്ന്‌, ഗോഡ്സേയും മോഡിയും ബുഷും ഷാരോണും കടന്ന്‌, ഗാന്ധിയും അറഫാത്തും ഷാവേസും മേധയും കടന്ന്‌, ഫാഷന്‍ ടി വിയും സൈബര്‍രതിയും കടന്ന്‌ ആധുനിക മലയാളി/മലയാളം എത്തിനില്‍ക്കുന്ന ബ്ലോഗവസ്ഥകളില്‍ ഏതു കവിതയാണ്‌ രചിക്കപ്പെടുന്നത്‌? ശൈലന്റെ ഉത്തരമിതാണ്‌. കവിതയുടെ കൊല്ലുന്ന മൗലി"ഗദ'യേറ്റ്‌ മോര്‍ച്ചറിയിലായ സബ്ബെഡിറ്റര്‍ ട്രെയ്നി ഒരു ഹര്‍ത്താലും മോഹിച്ചു വെറുതെ കിടക്കട്ടെ.(താമ്രപര്‍ണി ശൈലന്‍ പേജ്‌ 29)
കേരളീയ പുരുഷന്‍ ജീവിക്കുന്ന ജീവിതമേതെന്ന്‌ സ്ത്രീകള്‍ക്കറിയില്ല എന്നതാണ്‌ വാസ്തവം. ടി വി ചന്ദ്രന്റെ "ആലീസിന്റെ അന്വേഷണം' ഇറങ്ങിയിട്ട്‌ പത്തിരുപത്‌ വര്‍ഷം കഴിഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കഴിഞ്ഞു. സ്പൂണറിസത്തിന്റെയും മദ്യസദിരുകളുടെയും കാമുകീവില്‍പനയുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കേരളീയ പുരുഷാവസ്ഥ വിവരണാതീതമാം വണ്ണം കലുഷിതമാണ്‌. ഞാനുരുകിയൊലിച്ചുണ്ടായ മെഴുകു ശില്‍പങ്ങളില്‍ ഗ്ലിസറിന്‍ പുരട്ടി അവള്‍ നടത്തുന്നു വെളിപ്പെടുത്തല്‍ വാണിഭം... (ആത്മകഥപേജ്‌ 35) എന്ന്‌ പറഞ്ഞൊഴിയാന്‍ കുഞ്ഞാലിക്കുട്ടിയിലേക്കും കുര്യനിലേക്കും തന്ത്രിയിലേക്കും സാത്മീഭവിച്ചുകഴിഞ്ഞുവോ ക്രമീകൃത മലയാളി? വിവാഹം എന്ന അസംബന്ധ വ്യവസ്ഥയുടെ കുറ്റം മുഴുവനും സ്ത്രീക്കുമേല്‍ ചാര്‍ത്തി അവളെ സ്വര്‍ഗപ്രവേശത്തിന്‌ പ്രേരിപ്പിക്കാന്‍ തക്കവണ്ണമുള്ള സുജായികളാണോ മലയാളി പുരുഷന്‍മാര്‍? അയല്‍ക്കാരനെയെന്നപോല്‍ പതിവ്രതേ... വല്ലപ്പോഴുമെങ്കിലും നീ നിന്റെ കെട്ടിയവനേയുമൊന്നു സ്നേഹിച്ചു പ്രണയിച്ചു കാമിച്ചു നോക്കുവിന്‍.... (ഒീ‍ം....! ഹെന്തൊരു ചെയ്ഞ്ച്‌.....!!!)(ബൈബിള്‍ പേജ്‌ 45)
വിശദീകരിക്കാന്‍ സുതാര്യമല്ലാത്തതുകൊണ്ടുതന്നെയാണ്‌ ശൈലന്‍ എന്ന വിചിത്രമായ ചൊല്‍പേര്‌ സ്വീകരിച്ചിരിക്കുന്ന യുവകവി പൊതുബോധത്തിനു പാകമല്ലാത്തതും സവര്‍ണബ്രാഹ്മണ മൂല്യബോധത്തിനു തലവേദനകളുണ്ടാക്കുന്നതുമായ തരം കാവ്യരചനാസമ്പ്രദായത്തില്‍ കൗതുകവും രസവും കണ്ടെത്തുന്നത്‌. വയസ്സു മുപ്പത്തിരണ്ടു തികയും മുമ്പെ ജീവിതം മുച്ചൂടും സുതാര്യം. (പേജ്‌ 24)
പൗരുഷത്തിന്റെ മേധാവിത്ത വാസനകളല്ല ശൈലനെ നയിക്കുന്നത്‌. എന്നാല്‍ കുറ്റബോധത്തില്‍ നിന്നുണരുന്ന സ്വയം വിചാരണയാണ്‌ കവിതയെ നിര്‍ബന്ധിക്കുന്നത്‌ എന്നു ധരിച്ചാലും തെറ്റി. ജീവിതവ്യമല്ലാത്ത ജീവിതത്തെ വിവരിക്കുന്നതിന്‌ മറുഭാഷയും അവാക്കുകളും ഘടനാരാഹിത്യങ്ങളും കൊണ്ട്‌ ഭാഷയില്‍ വഞ്ചി തുഴയുകയാണയാള്‍. കടലിനെച്ചൊല്ലി പാതിരയ്ക്കൊരു കവിത കുറിക്കാനായ്‌ ഉപ്പു പത്തേമാരിയും തുഴഞ്ഞുതുഴഞ്ഞേ പോയ്‌ അറ്റമോളം... തുഴതുഴയോ തുഴ (പേജ്‌ 11)
എന്നാല്‍, സമൂഹം ഈ മ(ാ‍)നംനോക്കിയെയും പൊതിയുന്നുണ്ട്‌. അതുകൊണ്ടയാള്‍ കിഡ്നിവില്‍പനയെയും ഗുണ്ടാരാജ്യത്തെയും പേടിയോടെയും വെറുപ്പോടെയും അറപ്പോടെയും ഉള്‍ക്കൊള്ളുന്നു. ഗുണ്ടാത്മകന്‍ എന്ന ആഴവും മുഴക്കവുമുള്ള ശീര്‍ഷകമിട്ട ചെറുകവിതയില്‍ കവിതയും പ്രേമവും പിച്ചിച്ചീന്തപ്പെടുന്നു. അത്രമേല്‍ വിപണനമൂല്യമേറിയിട്ടും കിഡ്നിയെച്ചൊല്ലി ഒരു കവിയും ഉപമ മെനഞ്ഞതില്ലല്ലോ പേടയേ.... ഒരു കാതലനും എന്നെപ്പോല്‍ നിന്നിലതു തേടിയില്ലല്ലോ...! (പേജ്‌ 15) ഒരു പക്ഷെ ഈ സമാഹാരത്തിലെ ഏറ്റവും മികച്ചത്‌ അഥവാ ശൈലന്റെ കവിതകളില്‍ തന്നെ മികച്ചത്‌ ഈ കവിതയായിരിക്കും.
കള്‍വര്‍ട്ടുകളിലിരുന്നെന്നതിനു പകരം ഓര്‍ക്കുട്ടില്‍ സൗഹൃദം പങ്കിടുന്ന മനുഷ്യരുടെ കാലത്ത്‌ ദുരൂഹത പോലും സുതാര്യമായിത്തീരുകയും സുതാര്യതകള്‍ സങ്കീര്‍ണമായി മാറുകയും ചെയ്യുന്നുണ്ട്‌. തപ്രോബനെ എന്ന്‌ ഗ്രീക്കില്‍ വിശേഷിപ്പിക്കുന്ന ശ്രീലങ്കക്ക്‌ താമ്രപര്‍ണി എന്ന മറുനാമമുണ്ട്‌. നമ്മുടെ തമിഴ്‌നാട്ടിലാകട്ടെ താമ്രപര്‍ണിപ്പുഴ (തിരുനെല്‍വേലി ജില്ല) പതിനേഴ്‌ ദളിതരെ പുഴയിലേക്കോടിച്ചുവിട്ട്‌ കൊന്നൊടുക്കിയതിന്റെ കഠിനമായ ഓര്‍മകളാണ്‌ ബാക്കിവെക്കുന്നത്‌. യോഗവസിഷ്ഠന്റെ മൂന്നാം പുസ്തകത്തില്‍ താമ്രപര്‍ണിയെക്കുറിച്ച്‌ വിശദമായി വിവരിക്കുന്നുണ്ട്‌. ദക്ഷിണേന്ത്യയുടെ ദേശീയ പാനീയമായ കള്ളിനെയാണ്‌ താമ്രപര്‍ണി എന്ന്‌ വിശേഷിപ്പിക്കുന്നത്‌. ശ്രീലങ്കയും കള്ളിന്റെ നാടാണല്ലോ. ശ്രീലങ്കയില്‍ നിന്ന്‌ വന്ന കള്ളുചെത്തുകാരാണ്‌ നമ്മുടെ നാട്ടിലെ ഈഴവരായി മാറിയതെന്നും ഒരു നിരീക്ഷണമുണ്ട്‌. സ്വത്വബോധവും ജാതിയുടെ കുടിലമായ വ്യവസ്ഥകളും ഭാഷയുടെ ഏകോപനങ്ങള്‍ക്ക്‌ ഒട്ടിച്ചുതീര്‍ക്കാനാവാത്ത സ്ഥലജലവിഭ്രാന്തികളും ചേര്‍ന്ന്‌ മാനവികബോധത്തെ അഴിച്ചുപണിയുന്നതിനിടയില്‍ കവിതയുടെ കാറ്റുകള്‍, ഒഴുക്കുകള്‍, അട്ടിമറികള്‍, കള്ളുകുടിക്കൂട്ടുകള്‍ എന്നിങ്ങനെ തകിടം മറിയലുകള്‍ ധാരാളമായി കടന്നു വരട്ടെ. എല്ലാവരും കവിത എഴുതട്ടെ.

Thursday, January 7, 2010

ധ്യാനത്തിന്‍റെ ദോഷവശങ്ങള്‍

0 അഭിപ്രായ(ങ്ങള്‍)
ധ്യാനത്തിന് ദോഷവശങ്ങളോ…? ഈ ലേഖനം വായിക്കാനെത്തുന്ന 95 ശതമാനം പേരും മൂക്കത്ത് വിരല്‍ വയ്ക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. എഴുപതുകളുടെ തുടക്കം മുതല്‍ പാശ്ചാത്യ-പൌരസ്ത്യ നാടുകളില്‍ ഒരുപോലെ ജനകീയമായിക്കൊണ്ടിരിക്കുന്ന ധ്യാനത്തിലും യോഗാഭ്യാസങ്ങളിലും, ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, അന്ധമായി വിശ്വസിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. ‘മാനസിക പിരിമുറുക്കം കുറയ്ക്കുക, ഏകാഗ്രത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നല്ല ഗുണങ്ങളെ മാത്രം പ്രധാനം ചെയ്യുന്ന, തികച്ചും സുരക്ഷിതമായ, പാര്‍ശ്വഫലം ഒട്ടുമില്ലാത്ത അഭ്യാസമാണ് ധ്യാനം’ എന്ന തെറ്റിദ്ധാരണയാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. ധ്യാനം മൂലം ചില ആത്മീയ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നത് വാസ്തവമാണെങ്കിലും, അതുമൂലം ദോഷകരമായ ചില ഫലങ്ങള്‍ കൂടി ഉണ്ടാവുമെന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയേണ്ടതുണ്ട്. ‘അധികമായാല്‍ ധ്യാനവും വിഷം’ എന്ന സത്യമാണ് മിക്ക പഠനങ്ങളും തെളിയിക്കുന്നത്.
പാര്‍ശ്വഫലങ്ങള്‍
ഒരാളുടെ വ്യക്തിത്വം നഷ്ടമാവുന്ന അവസ്ഥ (Depersonalization), പാരിസ്ഥിതിക ചുറ്റുപാടുകളെ കുറിച്ചുള്ള അവബോധത്തില്‍ മാറ്റം സംഭവിക്കുക (Derealization), സാമൂഹിക ബന്ധം ശിഥിലമാവുക (Dissociation) തുടങ്ങിയവയാണ് ധ്യാനിക്കുന്ന വ്യക്തികളില്‍ സര്‍വ സാധാരണമായി കണ്ടുവരാറുള്ള ചില മാനസിക പ്രശ്നങ്ങള്‍. വയസായിപ്പോയതു പോലൊരു തോന്നല്‍, നിരാശ, ഉന്‍‌മേഷമില്ലായ്മ, നിരന്തര ക്ഷീണം, ആര്‍ക്കും പെട്ടെന്ന് വഴങ്ങുന്ന സ്വഭാവം, ഏകാന്തത, ആത്മാര്‍ത്ഥതയില്ലായ്മ, മൌലികവാദം, അഹംഭാവം, പ്രതിരോധ പ്രവണത, അസ്ഥിരത തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധിയായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസികാവസ്ഥയിലേക്ക് ഇവ നമ്മേ വലിച്ചിഴക്കില്ലെന്ന് തുടക്കത്തില്‍ തോന്നുമെങ്കിലും, കാലക്രമേണ മുഴുഭ്രാന്തിലേക്ക് ഒരാളെ കൊണ്ടെത്തിക്കാന്‍ കെല്‍പ്പുള്ള ഒന്നാണ് ധ്യാനം. ധ്യാനം മൂലം 25 ശതമാനം വരെ ആളുകള്‍ക്ക് നാഢിസ്തംബനം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്ക്.
പാര്‍ശ്വഫലങ്ങളുടെ കാരണങ്ങള്‍
ധ്യാനം മൂലം ഉണ്ടാകാനിടയുള്ള മാനസിക പ്രശ്നങ്ങളുടെ കാരണങ്ങള്‍ പലതാണ്. അനുഭവസമ്പന്നനായ ഒരു ഗുരുവിന്‍റേയോ, അദ്ധ്യാപകന്‍റെയോ മേല്‍നോട്ടമില്ലാതെ തന്നിഷ്ടപ്രകാരം ധ്യാനമുറകള്‍ പരിശീലിക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനവും അപകടകരവുമെന്ന് എടുത്തുപറയേണ്ടതുണ്ട്. ഒരു ഗുരുവിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലും നിര്‍ദ്ദേശത്തിലും പരിശീലിക്കേണ്ട ഒന്നാണ് ധ്യാനം. ഒരു കുഞ്ഞിന്‍റെ പ്രായത്തിനും ആരോഗ്യത്തിനും അനുസൃതം മാതാപിതാക്കള്‍ ഭക്ഷണം നല്‍കുന്നതുപോലെയാണിത്. ധ്യാനത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ സ്വതന്ത്രമാകുന്ന ആത്മീയ ശക്തിയെ ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയും മനോബലവും, ഒരു ഗുരുവിന്‍റെ സഹായത്തോടെ ഘട്ടം ഘട്ടമായി നേടിയ ശേഷം മാത്രമേ ഒരാള്‍ ധ്യാനത്തിന്‍റെ അത്യുംഗശ്രേണികള്‍ തേടി പോകാന്‍ പാടുള്ളൂ.
വര്‍ഷങ്ങളായുള്ള പരിശീലനക്രമത്തിലൂടെ നേടിയെടുക്കേണ്ട ആത്മബലം ഇല്ലാത്ത ഒരാള്‍ കൌതുകത്തിന്‍റെ പേരിലോ പെട്ടെന്ന് ഫലമുണ്ടാവണമെന്നതിന്‍റെയോ പേരിലോ അശാസ്ത്രീയമായി ധ്യാനം ചെയ്താല്‍, യാദൃശ്ചികമായി സംഭവിക്കാനിടയുള്ള കുണ്ഡലിനി‍ പ്രയാണത്തിനിടയില്‍ മലവെള്ളപ്പാച്ചില്‍ പോലെ ശക്തി പ്രവഹിക്കുമ്പോള്‍ അത് താങ്ങാനുള്ള കെല്‍പ്പില്ലാതെ ആ വ്യക്തി വായു ഉള്‍ക്കൊള്ളാനാകാതെ പൊട്ടിത്തെറിക്കുന്ന ബലൂണ്‍ പോലെ മാനസികമായി ഛിന്നഭിന്നമാവുന്നു. (സന്ദര്‍ഭത്തിനൊത്ത് പിടിച്ചുനില്‍ക്കാനാവാതെ മാനസികനില തകര്‍ന്ന് മുഴുഭ്രാന്തനായി മാറുന്നു എന്ന് ചുരുക്കം.) ഇവിടെയാണ് ഗുരുവിന്‍റെ സ്ഥാനം പ്രസക്തമാവുക. അദ്ദേഹത്തിന്‍റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലും നിര്‍ദ്ദേശമനുസരിച്ചുമാവണം നാം ധ്യാനം നടത്തേണ്ടത്. പ്രതിദിനം അരമണിക്കൂര്‍ മാത്രം ധ്യാനിക്കാനാണ് ഗുരു കല്‍പ്പിക്കുന്നതെങ്കില്‍, അത്രയും നേരം മാത്രമേ ധ്യാനിക്കാവൂ. ധ്യാനസമയം നീട്ടിക്കൊണ്ടുപോയാല്‍ ഗുണത്തേക്കാളേറെ ദോഷഫലങ്ങളാവും ചിലപ്പോള്‍ സംഭവിക്കുക.
(ഗുരു നല്‍കിയ നിര്‍ദ്ദേശം ലംഘിച്ച് മണിക്കൂറുകളോളം ധ്യാനനിമഗ്നനായ ഒരാള്‍ മാനോരോഗിയായിത്തീര്‍ന്ന ഒരു സംഭവം എന്‍റെ ആത്മീയ ഗുരു ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കുവച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഏറെ നാളെത്തെ ചികിത്സയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഒടുവിലാണ് അയാള്‍ സാധാരണ നിലയിലെത്തിയതത്രേ! ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളിലും നടക്കുന്നതായി കേട്ടുകേള്‍വിയുള്ളതിനാല്‍ അവയെപ്പറ്റി കൂടുതലൊന്നും ഞാന്‍ കുറിക്കുന്നില്ല.)
ചില ആചാര്യന്‍‌മാര്‍ നല്‍കുന്ന സൂചനയനുസരിച്ച്, ധ്യാന സംബന്ധിയായി സംഭവിച്ചേക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ സ്വാഭാവികവും, താല്‍ക്കാലികവുമാണ്. അതായത്, ധ്യാനം പരിശീലിക്കുമ്പോള്‍ ചില മാനസിക പിരിമുറുക്കങ്ങള്‍ സ്വാഭാവികമായി തന്നെ ഉണ്ടായേക്കാം. ഉദാഹരണമായി, ധ്യാനിച്ച് തുടങ്ങുന്ന നാളുകളില്‍ കഠിനമായ തലവേദനയും, ക്ഷീണവും സ്വാഭാവികമാണ്. എന്നാല്‍ കുറെ നാളത്തെ തുടര്‍ച്ചയായ പരിശീലനം കഴിയുമ്പോള്‍ ഈ ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടുകയും, പുതിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പരിശീലനത്തിന്‍റെ ഓരോ ഘട്ടത്തിലും സ്വാഭാവികമായി പൊന്തിവരാറുള്ള ദോഷവശങ്ങള്‍ പടിപടിയായി തരണം ചെയ്താല്‍ മാത്രമേ, ധ്യാനത്തിന്‍റെ അപരിമേയമായ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തി നമുക്ക് പ്രാപ്തമാവൂ. അതിനെ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്തവരാണ് മനോരോഗികളായി മാറുന്നത്.
ഇന്നൊരു ഫാഷനായി പരിണമിച്ച ധ്യാനത്തെയും യോഗാഭ്യാസത്തെയും ലഘുവായി കാണരുതെന്ന താക്കീതാണ് ഈ ലേഖനത്തിന്‍റെ രത്നച്ചുരുക്കമെന്ന് വായനക്കാര്‍ക്ക് ഇപ്പോള്‍ മനസിലായെന്ന് കരുതുന്നു. ഇന്ത്യന്‍ കാഴ്ചപ്പാടനുസരിച്ച്, ആത്മശുദ്ധീകരണത്തിനും ആത്മസാക്ഷാത്ക്കാരത്തിനുമുള്ള ഒരു ഉപാധിയാണ് ധ്യാനം. ധ്യാനം കൂടാതെയും ഒരാള്‍ക്ക് ആത്മസാക്ഷാത്ക്കാരം നേടാനാവുമെന്നത് മറ്റൊരു വശം. ഏതായാലും, ഏറെ സാവധാനം കൈവരിക്കേണ്ട ആത്മസാക്ഷാത്കാരം എന്ന അവസ്ഥയെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുക്കാനുള്ള കുറുക്കുവഴിയായി ധ്യാനത്തെ ഈ ആധുനികയുഗത്തില്‍ പലരും തെറ്റിദ്ധരിച്ച് വച്ചിട്ടുണ്ട്. കൌതുകത്തിന്‍റെയോ, പെട്ടെന്ന് ഫലമുണ്ടാവണമെന്നതിന്‍റെയോ പേരില്‍ ധ്യാനത്തെ അശാസ്ത്രീയമായി സമീപിക്കുന്നവര്‍ സ്വയം അപകടം വിളിച്ചുവരുത്തുക മാത്രമല്ല, ഇന്ത്യന്‍ സാസ്ക്കാരികതയെ അപമാനിക്കുക കൂടിയാണ് ചെയ്യുന്നത്.
ധ്യാനത്തിലൂടെ തലച്ചോറില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് എന്‍റെ അറിവ്. അവയെ കുറിച്ച് വിശദമായി വിവരിക്കുക പ്രായോഗികമല്ലാത്തതിനാല്‍ തുടര്‍വായന മാന്യവായനക്കാരെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. Negative effects of meditation എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആവശ്യമായ എല്ലാ രേഖകളും ലഭിക്കുന്നതാണ്. എങ്കിലും, പ്രയോജനം ചെയ്യുമെന്ന് എനിക്ക് തോന്നിയ ഒരു ലിങ്ക് ഇവിടെ നല്‍കുന്നു. വായിക്കുക, വിവേകികളാവുക….!

സരസ്വതീപഞ്ചകം (കുമാരനാശാന്‍)

0 അഭിപ്രായ(ങ്ങള്‍)

സരസ്വതീപഞ്ചകം (കുമാരനാശാന്‍)


വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്
1
സാമോദം സത്യലോകപ്രമദവനസരോമണ്ഡപത്തിങ്കല്‍ വിശ്വം
വ്യാമോഹിപ്പിച്ചു വെള്ളക്കമലമലരതില്‍ക്കാലുമേല്‍ക്കാലുമേറ്റി
സീമാതീതം രസിക്കും സഖികള്‍നടുവു സംഗീതരംഗത്തില്‍ മേവും
വാമാംഗി വീണവായിപ്പവള്‍ വരമരുളീടേണമെന്‍ വാണിമാതാ.

2
ദേവീ! നിന്‍ തൃക്കടക്കണ്‍മുന സുഭഗതമേ രാഗവിസ്താരലോലം
ഹാ! വീക്ഷിച്ചന്തരംഗാകുലത തടവിയേകാന്തഗാനാന്തരത്തില്‍
ഭാവം മാറീടവേ നിന്‍ കരതലഗതമാം പൊന്‍വിപഞ്ചീവിലാസം
ലാവണ്യത്തില്‍ ഭ്രമിക്കും വിധിയെ ലയസമാധിക്കു ലാക്കാക്കുമമ്മേ.

3
ഓമല്‍സംഗീതവും സാഹിതിയുമുടലതായ്‌ത്തിങ്ങിവിങ്ങുന്നയേ നീ-
യീ മന്നില്‍പ്പൂവിലോലും മധുവുമുദിതനിര്‍ഹാരി സൗരഭ്യവുംപോല്‍
ആമോദം ലോകമേലുന്നതു പുനരതിനാലാണു കല്യാണരൂപേ
നാമോതാം നീ വെടിഞ്ഞാല്‍ ഭുവനമഖിലവും ശാരദേ സാരഹീനം

4
എന്താകും ധര്‍മ്മമെന്താം നൃപതിനയമഹോ സ്വര്‍ഗമോക്ഷങ്ങളെന്താ-
മെന്താം വാഗ്ദേവതേ നിന്‍പതിയുടെ കരസാമര്‍ഥ്യചിത്രം ജഗത്തും
ചിന്താരംഭങ്ങളീമന്നകമതിലയിതാവും കിനാവെന്നിയെന്താ-
മെന്‍തായേ നീ വെടിഞ്ഞാലുലകിടമുടനേ മൂകമാം ലോകവന്ദ്യേ.

5
തെല്ലായാലും സ്വയം നീ ജനനി കനിയുകില്‍ത്തേനൊഴുക്കാര്‍ന്ന വാക്കാല്‍
വെല്ലാനും വിശ്വമെല്ലാം വിധിയെ വശഗനാക്കാനുമാര്‍ക്കാണശക്യം
വല്ലാതാര്‍ത്തിപ്പെടുന്നേനടിയനു വരദേയാശ്രയം പാര്‍ക്ക തൃക്കാ-
ലല്ലാതില്ലംബ വാഗീശ്വരി കരുണ ലവം പെയ്ക വൈകാതെ തായേ.


കുമാരനാശാന്റെ
കൃതികള്‍
കുമാരനാശാന്‍
കുമാരനാശാന്റെ
കൃതികള്‍

BURJ ALKHALEEFA TECH

0 അഭിപ്രായ(ങ്ങള്‍)
The world's tallest tower, 'Burj Khalifa' is 828 metres (2,716.5 ft) high



Dubai, UAE; January 4, 2010: The world's tallest tower, developed by Emaar Properties, was unveiled tonight to a crowd of thousands and the world in a crescendo of fireworks, lasers and fountain displays.

The official height of the tower, unveiled as 'Burj Khalifa', was announced as 828 metres (2,716.5 ft).

A closely guarded secret, the official height of Burj Khalifa was flashed onto a giant screen before an estimated crowd of more than 400,000, as lasers and fireworks lit up the night sky.

Fireworks cascaded from the tower's spire to the base and lasers blazed out from all levels leaving the crowds awestruck.

The height was disclosed in arithmetic progression, with the numbers being flashed onto the screen, one after another. The tower's height breaks all existing world records for tall buildings.

Burj Khalifa is the tallest building in the world according to the three main criteria of the Council on Tall Buildings and Urban Habitat (CTBUH). The CTBUH ranks the world’s tallest buildings based on ‘Height to Architectural Top,’ ‘Height to Highest Occupied Floor’ and ‘Height to Tip.’

At 828 metres (2,716.5ft), Burj Khalifa is 320 metres taller than Taipei 101, which at 508 metres (1,667 ft) had held the record for the world’s tallest building measured to the architectural top since 2004, the year the project was announced.

Burj Khalifa achieved the distinction of being the world's tallest structure – surpassing the KVLY-TV mast (628.8 metres; 2,063 ft) in North Dakota, USA – 1,325 days after excavation work started in January 2004.

The tower also beats the 31-year-old record of CN Tower, which at 553.33 metres (1,815.5 ft) had been the world’s tallest free-standing structure on land since 1976.

Burj Khalifa employs a record-breaking 330,000 cubic metres of concrete, 39,000 metric tonnes of steel rebar and 142,000 square metres of glass; and it took 22 million man hours to build.

Other world records for Burj Khalifa include the highest occupied floor in the world, at over 550 metres (1,800 ft); the highest outdoor observation deck in the world – At the Top on Level 124; and the tallest service elevator, which travels to a height of 504 metres (1,654 ft).

Mr. Mohamed Alabbar, Chairman, Emaar Properties, said that with the unveiling of the final height of Burj Khalifa, the world now had a new reference point for high-rise developments.

“Burj Khalifa is an example of collaboration on a global scale, and the tremendous positive energy that can be generated when people from all over the world come together to work towards a common goal. Thousands of professionals and skilled workers from around the world worked on this once-in-a-lifetime project.”

“More than 60 of the world’s leading consultants including South Korea’s Samsung Corporation and New York-based Turner Construction International realised the design for Burj Khalifa of Chicago-based Skidmore, Owings and Merrill (SOM),” he said.

Burj Khalifa employed the latest advances in wind engineering, structural engineering, structural systems, construction materials and methods. All design considerations took into account the 12,000 people who will live and work in the tower. The handover to residents of the various components of Burj Khalifa will begin in February.

With a total built-up area of about 6 million sq ft, Burj Khalifa features nearly 2 million sq ft of residential space and over 300,000 sq ft of prime office space, in addition to the area occupied by the keenly awaited Armani Hotel Dubai and the Armani Residences. The tower also features modern lifestyle amenities including clubs, health and fitness facilities, gourmet restaurants and the 124th floor observation deck, 'At the Top.'

Burj Khalifa is the focal point of the 500-acre ‘mega-project’ by Emaar Properties, described as the new heart of Dubai.








BURJ DUBAI DETAILS

















INAUGURATION PHOTS













FIRE WORKS PHOTS

Fireworks to mark Burj Dubai inauguration

The inauguration of Burj Dubai, the world’s tallest building, developed by Emaar Properties, will feature a spectacular display of sound, light, water and fireworks on the evening of Jan 4.
A combination of dazzling fireworks, light beams, choreographed water displays, and sound & music effects will describe the evolution of the world’s most iconic new building in a breathtaking sensory journey.
In all, 868 high-powered ‘stroboscope’ lights will be integrated into the facade of Burj Dubai and the tower’s spire – and each stroboscope will be fired individually to create a series of hypnotic lighting sequences.
The entire display is controlled by a sophisticated arrangement of ultra high-tech IT systems, which choreograph at least 50 different sequences of lighting, fireworks, water and sound effects.
Event experts from France, Britain and the United States collaborated on the project, demonstrating the global spirit of teamwork which defines Burj Dubai itself.
Powerful strobe lights will be fixed near the pinnacle of the tower, and six ‘narrow beam’ search lights will be positioned 700 metres up the tower.
The entire inauguration show consists of a pre-show and three themed acts – From the Desert Flower to Burj Dubai, Heart Beat, and From Dubai & the UAE to the World - and a firework finale.
A giant screen on Burj Park Island, as well as several television screens placed across Downtown Burj Dubai including the Waterfront Promenade, will broadcast the inauguration in real-time. Hundreds of international media, including Dubai TV, will report live from the scene.
The public can watch at the inauguration ceremony from the Waterfront Promenade adjacent to The Dubai Mall.
The inauguration performance begins with a short film which depicts the story of Dubai and the evolution of Burj Dubai as the world’s tallest building. A precisely choreographed sound, light, water and fireworks display then follows.
The first act in the light & sound show, themed ‘From the Desert Flower to Burj Dubai,’ is a co-ordinated water, light and firework display. Guests can watch the unfolding of the desert lily, Hymenocallis, the design inspiration of Burj Dubai. The segment ends with a rhythmic water and fireworks show.
The second act, ‘Heart Beat,’ captures the construction of the tower in a dynamic light show. An astonishing example of technological innovation, the display recreates the effect of a beating heart and uses no fewer than 300 ‘space canon projectors’ to generate a shadow-like image of the tower.
In the third act, ‘From Dubai and the UAE to the World,’ sky tracers and space canons envelop the tower in a strong halo of white light before reproducing the sun beams of the Emaar corporate logo. These then expand in all directions as the lighting rig on the tower’s spire activates.
In its spectacular finale, the show will feature an impressive show of 10,000 firework effects on and from the tower, envisaged as the highest in the world. The sparkling display will illuminate the entire Downtown Burj Dubai area.
Ahmad Al Matrooshi, Managing Director, UAE, Emaar Properties, said that the performance would be unprecedented and symbolic of Burj Dubai’s pioneering status.
“Just as Burj Dubai leaves an indelible impression on the mind’s eye, so the performance dedicated to the tower’s inauguration on January 4 will be a memory to cherish.”
Standing at more than 800 metres (2,625 ft) high and with over 160 storeys, Burj Dubai is the world’s tallest building developed by Emaar Properties. The tower anchors the 500-acre Downtown Burj Dubai community, described as the new heart of the city.












FROM TO TOP PHOTS























BURJ AL KHALEEFA

0 അഭിപ്രായ(ങ്ങള്‍)




































Wednesday, January 6, 2010

കേരളം

0 അഭിപ്രായ(ങ്ങള്‍)
കേരളം (1/11)
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷില്‍: Kerala). വടക്കന്‍ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കന്‍ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്കും തെക്കുമായി തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതല്‍ 121 കിലോ മീറ്റര്‍ വരെ വീതിയുള്ള കേരളത്തിന്റെ അതിര്‍ത്തികള്‍. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (നാഗര്‍ കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുള്ള) തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.[ക][1]. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.
1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌[2].
വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്‌. [3],[4]. 2005-ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌. [5] കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു

മലയാളത്തില്‍ ബ്ലോഗുണ്ടാക്കാനുള്ള വഴികള്‍.

0 അഭിപ്രായ(ങ്ങള്‍)
തുടക്കം

ധാരാളം മലയാളം ബ്ലോഗുകള്‍ ഇന്റര്‍നെറ്റില്‍ കണ്ടപ്പോള്‍ നിങ്ങള്‍ക്കും ഉണ്ടാകില്ലേ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്ന ആഗ്രഹം? അതിനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ഒരു ശാസ്ത്രീയമായ രീതി ആയിരിക്കില്ല. ഞാന്‍ മലയാളത്തില്‍ ബ്ലോഗ് എങ്ങിനെ തുടങ്ങിയോ അതേ രീതിതന്നെയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ ഉപയോഗിച്ചിരിക്കുന്ന പദാവലികള്‍ തന്നെ തെറ്റായിരിക്കാം. വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താം.

പടിപടിയായി നമുക്ക് മുന്നേറാം

മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നാലുകാര്യങ്ങളാണ് പ്രധാനമായും നമുക്ക് വേണ്ടത്:

a) ഒരു ബ്ലോഗ് അഡ്രസ്സ്.
b) പറ്റിയ ഒരു ഫോണ്ട്. ഉദാഹരണം, അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്.
c) കമ്പ്യൂട്ടര്‍ കീബോഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ മലയാളത്തില്‍ തെളിഞ്ഞുവരാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍. ഉദാഹരണത്തിന് വരമൊഴി, മൊഴി മുതലായവ.
d) നമ്മള്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങിയാല്‍ ബാക്കി മലയാളികള്‍ ആ കാര്യം അറിയാനുള്ള മാര്‍ഗ്ഗം.
e) ഓണ്‍ലൈനായി എങ്ങനെ മലയാളത്തില്‍ ബ്ലോഗാം (അതായത് മുകളില്‍ പറഞ്ഞ ഫോണ്ടും സോഫ്റ്റ് വെയറും ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ആണെങ്കില്‍)

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാം.

1. സ്വന്തമായ ഒരു ബ്ലോഗ് അഡ്രസ്സ്

ആദ്യമായി നിങ്ങള്‍ക്ക് വേണ്ടത് ഒരു ബ്ലോഗ് അഡ്രസ്സാണ്. ഏറ്റവും പ്രചാരത്തിലുള്ള ബ്ലോഗ് മാധ്യമം ഗൂഗിളിന്റെ Blogger ആണ്. വേറേയും ബ്ലോഗ്ഗിംഗ് മാധ്യമങ്ങള്‍ ഉണ്ട്, വേഡ് പ്രസ്സ് മുതലായവ. ഗൂഗിളിന്റെ ബ്ലോഗറില്‍ ബ്ലോഗ്ഗിംഗ് തുടങ്ങാ‍നായി ഇവിടെ പോവുക. അവിടെ വലതുവശത്ത് താഴെ കാണുന്ന ആരോയില്‍ (create your blog now എന്നെഴുതിയിരിക്കുന്നിടം) ഞെക്കി തുറക്കുന്ന പേജില്‍ വേണ്ട വിവരങ്ങള്‍ നല്‍കുക. അതിനുശേഷം അവിടെനിന്നും അടുത്ത പേജില്‍ പോവുക. അവിടെ ബ്ലോഗിന്റെ തലക്കെട്ടും വേണ്ട ബ്ലോഗ് അഡ്രസ്സും കൊടുക്കണം. ബ്ലോഗിന്റെ തലക്കെട്ട് മലയാളത്തില്‍ കൊടുക്കാം. പക്ഷേ അതിന് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ആവശ്യമായ സംഗതികള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ വേണം. അതില്ലെങ്കില്‍ തല്‍ക്കാലം ഇംഗ്ലീഷ് തലക്കെട്ട് കൊടുക്കുക. പിന്നീട് മാറ്റാം. ബ്ലോഗിന്റെ അഡ്രസ്സ് (അതായത് യു. ആര്‍.എല്‍) ഇംഗ്ലീഷില്‍ തന്നെ കൊടുക്കണം. ഇത് രണ്ടും കൊടുത്ത് പറഞ്ഞിരിക്കുന്ന വേഡ് വെരിഫിക്കേഷനും ടൈപ്പ് ചെയ്താല്‍ നിങ്ങള്‍ മൂന്നാം പേജിലേക്ക് പോകും.

അവിടെ നിങ്ങളോട് ഇഷ്ടമുള്ള ഒരു ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും. അത് തിരഞ്ഞെടുത്തതിനുശേഷം അടുത്ത പേജില്‍ പോയി start posting എന്ന ആരോയില്‍ ഞെക്കിയാല്‍ നിങ്ങള്‍ ബ്ലോഗ് മലയാളത്തില്‍ ടൈപ്പ് ചെയ്യേണ്ട പേജില്‍ എത്തും. ആ പേജില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്യാം. അതിനെ പോസ്റ്റ് എന്നു പറയുന്നു. ആ പോസ്റ്റിന് വേണ്ട തലക്കെട്ടും കൊടുത്ത് നിങ്ങള്‍ ടൈപ്പ് ചെയ്ത ഇടത്തിന് കാണുന്ന പബ്ലിഷ് പോസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗ് പബ്ലിഷ്ഡ് ആയി.

ഇത്രയും മനസ്സിലായി എന്ന് വിചാരിക്കുന്നു. പക്ഷേ പ്രശ്നം എങ്ങിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യും എന്നതാണല്ലോ.

2. എങ്ങിനെ മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ വരുത്താം?-അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ടും അത് ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയറും

2a അഞ്ജലി ഓള്‍ഡ് ലിപി ഫോണ്ട്

മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും അത് മലയാളത്തില്‍ നേരാംവണ്ണം വായിക്കുകയും ചെയ്യണമെങ്കില്‍ നമുക്ക് അതിനുപറ്റിയ ഒരു ഫോണ്ട് വേണം. അതിനാണ് അഞ്ജലി ഓള്‍ഡ് ലിപി എന്ന ഫോണ്ട്. ഇവിടെ പോയി അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍ലോഡ് ചെയ്യുക (മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയ പ്രകാരം ചെയ്തവര്‍ ഇത് ചെ‌യ്തുകഴിഞ്ഞു-അങ്ങിനെയുള്ളവര്‍ “ഇനി ടൈപ്പ് ചെയ്യണം” എന്ന ഭാഗം തൊട്ട് വായിച്ചാല്‍ മതി). ഇതിനെ ഡെസ്‌ക്‍ടോപ്പിലേക്ക് സേവ് ചെയ്തിട്ട് അവിടെനിന്നും Start-Control Panel-Font ലേക്ക് കോപ്പി പേസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ സാധാരണഗതിയില്‍ ഒരു ഫോണ്ട് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന, നിങ്ങള്‍ക്കറിയാവുന്ന രീതിയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യുക.

അങ്ങിനെ നമുക്ക് വേണ്ട് ഫോണ്ട് കമ്പ്യൂട്ടറില്‍ വന്നു. ഇനി ഉടന്‍ തന്നെ ഒരു കാര്യം കൂടി ചെയ്യണം.

നമ്മള്‍ ഇന്റര്‍നെറ്റ് എക്സ്‌പ്ലോററാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ Tools-Internet Options-Fonts ല്‍ പോയിട്ട് Language script ല്‍ Malayalam സെലക്ട് ചെയ്യുക. എന്നിട്ട് Anjali Old Lipi യില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം OK കൊടുത്ത് അതില്‍നിന്ന് പുറത്ത് കടന്ന് Internet Options ലും OK കൊടുത്ത് പുറത്ത് കടക്കുക. ഇങ്ങിനെ ചെയ്‌താലേ നമുക്ക് നേരാംവണ്ണം കമ്പ്യൂട്ടറില്‍ മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റൂ.

ഇതിനു സമാനമായി ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വഴിയേ വിശദീകരിക്കാം.

2b. ടൈപ്പ് ചെയ്യാനുള്ള സോഫ്റ്റ്‌വെയര്‍

അപ്പോള്‍ ഇനി വേണ്ടത് ടൈപ്പ് ചെയ്‌ത് മലയാളം അക്ഷരങ്ങള്‍ കമ്പ്യൂട്ടറില്‍ കയറ്റുക എന്നതാണ്.

നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോഡ് ഇംഗ്ലീഷിലാണ്. അപ്പോള്‍ ഏറ്റവും എളുപ്പവഴി നമ്മള്‍ ഇംഗ്ലീഷ് കീബോഡില്‍ ടൈപ്പ് ചെയ്യുന്നു, അക്ഷരങ്ങള്‍ മലയാളത്തില്‍ തെളിഞ്ഞുവരുന്നു എന്നുള്ള ഒരു പരിപാടിയായിരിക്കുമല്ലോ.

അപ്പോള്‍ ഇംഗ്ലീഷ് കീബോഡില്‍ എന്ത് ടൈപ്പ് ചെയ്യും?

മലയാളം ഇംഗ്ലീഷില്‍ എഴുതുന്നതുപോലെ ടൈപ്പ് ചെയ്യാം. അതാണല്ലോ ഏറ്റവും എളുപ്പം. ഉദാഹരണത്തിന് എങ്ങിനെ മലയാളത്തില്‍ ബ്ലോഗാം എന്നുള്ള വാചകം ഞാന്‍ "engngine malayaaLaththil bLOgaam“ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്താണ് വരുത്തിയത്. ഇതിനെ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക എന്ന് പറയും. പക്ഷേ നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നത് മലയാളം ലിപികളിലേക്ക് മാറ്റാനായിട്ട് ഒരു സോഫ്റ്റ്വെയര്‍ വേണം. എങ്കിലേ നമ്മള്‍ ടൈപ്പ് ചെയ്യുന്നതെല്ലാം മലയാളത്തില്‍ കമ്പ്യൂട്ടറില്‍ വരൂ.

അതിനാണ് വരമൊഴി, മൊഴി കീമാപ്പ് തുടങ്ങിയ സോഫ്റ്റ്വെയര്‍ പാക്കേജുകള്‍ ഉള്ളത്.

അപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്, നിങ്ങള്‍ തുറന്നുവെച്ച ബ്ലോഗ് അങ്ങിനെ നില്‍ക്കട്ടെ. ഇവിടെ പോയി വരമൊഴി എന്ന സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക. Browser ന്റെ പോപ്പ് അപ് ബ്ലോക്കര്‍ ഡിസേബിള്‍ ചെയ്തിരിക്കുകയാണെങ്കില്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്വല്പം വെയ്‌റ്റ് ചെയ്താല്‍ സംഗതി ഡൌണ്‍ലോഡ് ചെയ്യാന്‍ റെഡിയാകും.

വരമൊഴി ഇന്‍‌സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതിന്റെ ഇടതുവശത്തെ കോളത്തില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാം. തത്തുല്ല്യമായ മലയാളം ലിപികള്‍ വലതുവശത്തെ കോളത്തില്‍ തെളിഞ്ഞു വരും. (വരമൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുന്നതിനുമിടയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരോട് ചോദിച്ചിട്ട് എഴുതാം-തത്‌കാലം ഇങ്ങിനെ ചെയ്യുക).

അങ്ങിനെ നിങ്ങള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്തു-അപ്പുറത്തെ കോളത്തില്‍ മലയാളം വന്നു. മംഗ്ലീഷ് എങ്ങിനെ വേണ്ടവിധം ഉപയോഗിക്കണം എന്നുള്ളത് വരമൊഴിയുടെ ഹെല്‍പ്പില്‍ പോയി ലിപിയില്‍ ഞെക്കി നോക്കിയാല്‍ മതി. തുറന്നുവരുന്ന പേജില്‍ ഓരോ മലയാള അക്ഷരത്തിനും തത്തുല്ല്യമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് വിവരിച്ചിട്ടുണ്ട്. കുറച്ച് പരിശീലനമുണ്ടെങ്കില്‍ നമുക്ക് സ്പീഡില്‍ തന്നെ ശരിയായ രീതിയില്‍ ടൈപ്പ് ചെയ്യാന്‍ പറ്റും.

ടൈപ്പ് ചെയ്തു കഴിഞ്ഞു-ഇനി ഇതിനെ ബ്ലോഗിലേക്ക് കൊണ്ടുവരേണ്ടേ? നമ്മള്‍ ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യാനുള്ള പേജ് തുറന്നുവെച്ചിരിക്കുകയാണല്ലോ. അതിലേക്ക് നമ്മള്‍ വരമൊഴിയില്‍ ടൈപ്പ് ചെയ്ത് കിട്ടിയ മലയാളം മാറ്റര്‍ കൊണ്ടുവരണം. അതിനു ചെയ്യേണ്ടത് വരമൊഴിയില്‍ പോയിട്ട് File - Export to UTF8(unicode)എന്നതില്‍ ക്ലിക്ക് ചെയ്യുക എന്നതാണ്. നമ്മള്‍ ടൈപ്പ് ചെയ്തതൊക്കെ വേറൊരു പേജില്‍ വരും. ഇത് രണ്ട് രീതിയില്‍ ബ്ലോഗിലേക്ക് കൊണ്ടുവരാം.

1. File-Save As- കൊടുത്തിട്ട് .txt ഫയലായി സേവ് ചെയ്യുക. അതിനുശേഷം ആ ടെക്സ്റ്റ് ഫയല്‍ തുറന്ന് ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക (വേറേയും രീതി ഉണ്ടാവാം- അറിയുന്ന മുറയ്ക്ക് പറയാം).

2. അല്ലെങ്കില്‍ നമ്മള്‍ എക്‍സ്പോര്‍ട്ട് റ്റു യു.റ്റി.എഫ്8 എന്നു കൊടുത്തപ്പോള്‍ വന്ന പേജില്‍നിന്നും നേരിട്ട് ബ്ലോഗിന്റെ മാറ്റര്‍ ടൈപ്പ് ചെയ്യുന്ന ഇടത്തിലേക്ക് കോപ്പി-പേസ്റ്റും ചെയ്യാം.

അങ്ങിനെ നമ്മള്‍ ടൈപ്പ് ചെയ്‌തതൊക്കെ മലയാളത്തില്‍ ബ്ലോഗില്‍ വന്നു. ഇവനെ പബ്ലിഷ് ചെയ്യുക. അത്രയേ ഉള്ളൂ.

വരമൊഴി വഴി നമ്മള്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യാന്‍ പ്രാവീണ്യം നേടിയാല്‍ വരമൊഴിയില്ലാതെ നേരിട്ട് മംഗ്ലീഷില്‍ കീബോഡില്‍ ബ്ലോഗിലേക്ക് ടൈപ്പ് ചെയ്യുകയും ആവാം. അതായത് ബ്ലോഗിന്റെ പോസ്റ്റ് ഇടണ്ടിടത്ത് പോവുക, മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക-മലയാളത്തില്‍ ലിപികള്‍ തെളിഞ്ഞുവരും. ഇതിന് മൊഴി എന്ന വേറൊരു സോഫ്റ്റ്വെയര്‍ വേണം.

ഇവിടെ പോയി മൊഴി ഇന്‍‌സ്റ്റാള്‍ ചെയ്യുക. മൊഴി ഇന്‍സ്റ്റാള്‍ ചെ‌യ്തുകഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ താഴെ, വലതുവശത്തായി (സമയം കാണിക്കുന്ന ഭാഗത്ത്) ഒരു ഡയമണ്ട് തെളിഞ്ഞുവരും. അതില്‍ ക്ലിക്ക് ചെയ്താല്‍ മലയാള അക്ഷരം “ക” കാണാം. ആ “ക”യില്‍ ക്ലിക്ക് ചെയ്‌തിട്ട്, നിങ്ങള്‍ ബ്ലോഗ് പോസ്റ്റില്‍ ടൈപ്പ് ചെയ്താല്‍ മംഗ്ലീഷില്‍നിന്നും നേരിട്ട് മലയാളം ലിപികള്‍ ബ്ലോഗില്‍ വരുന്നത് കാണാം. (മൊഴി ഇന്‍സ്റ്റാളേഷനും മംഗ്ലീഷില്‍ ടൈപ്പിംഗിനുമിടയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് വിദഗ്ദരുടെ
അഭിപ്രായത്തിനുശേഷം എഴുതാം. തല്‍ക്കാലം ഇങ്ങിനെ ചെയ്യുക).

3. നമ്മള്‍ ഒരു ബ്ലോഗ് തുടങ്ങി എന്ന് മറ്റുള്ളവര്‍ അറിയാനുള്ള മാര്‍ഗ്ഗങ്ങള്‍

അങ്ങിനെ മൊഴിയോ വരമൊഴിയോ ഉപയോഗിച്ച് മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളത്തില്‍ ബ്ലോഗുണ്ടാക്കാന്‍ നമ്മള്‍ പഠിച്ചു. ആ ബ്ലോഗ് നമ്മള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. പക്ഷേ മറ്റുള്ളവര്‍ എങ്ങിനെയറിയും നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കിയെന്നുള്ള കാര്യം? അല്ലെങ്കില്‍ ഏതൊക്കെ മലയാളം ബ്ലോഗുകള്‍ ഉണ്ടെന്നുള്ളതും പുതിയ പുതിയ പോസ്റ്റുകള്‍ ആരൊക്കെയാണ് പബ്ലിഷ് ചെയ്യുന്നതെന്നും എങ്ങിനെ നമുക്ക് അറിയാന്‍ സാധിക്കും?

അതിനായി ഇവിടെ നോക്കുക. നിങ്ങള്‍ ഒരു മലയാളം ബ്ലോഗ് ഉണ്ടാക്കുകയും അതില്‍ മലയാളം അക്ഷരങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ സാധാരണ ഗതിയില്‍ കുറച്ചു സമയങ്ങള്‍ക്കു ശേഷം നിങ്ങളുടെ പോസ്റ്റിന്റെ തലക്കെട്ടും ആരാണ് ആ പോസ്റ്റ് പബ്ലിഷ് ചെയ്തത് എന്നുള്ളതും ഇവിടെ വരും. അതിനെ സഹായിക്കാന്‍ നിങ്ങള്‍ പോസ്റ്റിന്റെ തലക്കെട്ട് മലയാളത്തില്‍ ആക്കുക. അതുപോലെതന്നെ നിങ്ങള്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഓര്‍ക്കുന്നുണ്ടോ, മലയാളത്തില്‍ ബ്ലോഗിന്റെ തലക്കെട്ട് എഴുതാന്‍ പറ്റാത്തതുകാരണം ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌ത കാര്യം? ഫോണ്ടും മറ്റു കാര്യങ്ങളും ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥിതിക്ക് ഇനി വേണമെങ്കില്‍ ബ്ലോഗിന്റെ പ്രൊഫൈലില്‍ പോയി നിങ്ങള്‍ക്ക് ബ്ലോഗിന്റെ പേരും മലയാളത്തില്‍ ആക്കാം. യു.ആര്‍.എല്‍ മാത്രം ഇംഗ്ലീഷിലെ പറ്റൂ. അങ്ങിനെ ബ്ലോഗിന്റെ തലക്കെട്ടും പോസ്റ്റിന്റെ തലക്കെട്ടും മലയാളത്തില്‍ ആയിരിക്കുകയും മലയാള വാക്കുകള്‍ നിങ്ങളുടെ പോസ്റ്റില്‍ ഉണ്ടാവുകയും ചെയ്‌താല്‍ മുകളിലത്തെ വെബ്‌പേജില്‍ നിങ്ങളുടെ പോസ്റ്റ് വരും. ഈ പറഞ്ഞ കാര്യങ്ങള്‍ മൊത്തമായി വേണമെന്നില്ല അവിടെ നിങ്ങളുടെ പോസ്റ്റ് വരാന്‍-അതുപോലെ ചിലപ്പോള്‍ വേറേ കാര്യങ്ങളും വേണമായിരിക്കും. ഇവിടെയും വിദഗ്ദരുടെ അഭിപ്രായം ആരായാം.

തനിമലയാളം പോലെ ചിന്ത, മലയാളം ബ്ലോഗ് തുടങ്ങി പല പല അഗ്രഗേറ്ററുകളും (മലയാളത്തിലുള്ള ബ്ലോഗ് പോസ്റ്റുകള്‍ ഒന്നിച്ച് കാണുന്ന വെബ് പേജിനെയാണ് പോസ്റ്റുകളുടെ അഗ്രഗേറ്റര്‍ എന്ന് വിളിക്കുന്നത്) മലയാളം ബ്ലോഗുകളെ സംബന്ധിച്ചുണ്ട്. അവയിലെല്ലാം സാധാരണഗതിയില്‍ തന്നെ നിങ്ങളിടുന്ന പോസ്റ്റുകള്‍ വരും. ഏതെങ്കിലും ഒരു അഗ്രഗേറ്ററില്‍ നിങ്ങളുടെ പോസ്റ്റുകള്‍ വരണ്ട എന്നുണ്ടെങ്കില്‍ അതിന്റെ നടത്തിപ്പുകാരെ വിവരമറിയിച്ചാല്‍ മതി. അവരെ വിവരമറിയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അതാത് വെബ്‌പേജുകളില്‍ കാണും.

4. കമന്റുകളെക്കുറിച്ച് അല്‍‌പം

നിങ്ങളുടെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ ഏതെങ്കിലും കമന്റ് അഗ്രഗേറ്ററുകളില്‍ (തനിമലയാളം/ചിന്ത/മലയാളം ബ്ലോഗ് എന്നൊക്കെ മുകളില്‍ പറഞ്ഞത് മലയാളത്തില്‍ വരുന്ന പോസ്റ്റുകള്‍ ഒന്നിച്ച് കാണിക്കാനുള്ള സ്ഥലം ആണ്. അവയെ ബ്ലോഗ് പോസ്റ്റ് അഗ്രഗേറ്ററുകള്‍ എന്ന് വിളിക്കാം. അതുപോലെ പല പല മലയാളം ബ്ലോഗുകളില്‍ പലരും ഇടുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരു ഗൂഗിള്‍ ഗ്രൂപ്പിലോ മറ്റോ വരുന്ന സംവിധാനവുമുണ്ട്) വരണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ കമന്റ് അഗ്രഗേറ്ററുകളുടെ ആള്‍ക്കാരുമായി ബന്ധപ്പെടണം. പല ബ്ലോഗു പോസ്റ്റുകളിലെയും കമന്റുകള്‍ എല്ലാം ഒന്നിച്ച് എവിടെയെങ്കിലും വരുന്നത് ബ്ലോഗുകളില്‍ വരുന്ന ബ്ലോഗ് പോസ്റ്റുകളുടെ പ്രാധാന്യം കുറയ്ക്കില്ലേ എന്നും മറ്റുമുള്ള ധാരാളം സംവാദങ്ങള്‍ മലയാളം ബ്ലോഗുകളില്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന് പിന്‍‌മൊഴികള്‍ എന്നൊരു ഗൂഗിള്‍ ഗ്രൂപ്പ് പല പല മലയാളം ബ്ലോഗുകളില്‍ വരുന്ന കമന്റുകളെല്ലാം ഒന്നിച്ച് ഒരിടത്ത് കാണിക്കുമായിരുന്നു. പക്ഷേ മലയാളം ബ്ലോഗുകള്‍ ശൈശവ ദശ പിന്നിട്ടതിനാലും മറ്റ് പല കാരണങ്ങളാലും അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി. അതിനെപ്പറ്റിയുള്ള സംവാദങ്ങളും ചര്‍ച്ചകളും ഇവിടെയും ഇവിടെയും ഇവിടെയുമൊക്കെ കിട്ടും. ആ പോസ്റ്റുകളും അതിലെ ചര്‍ച്ചകളും വായിച്ചിട്ട് നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ അംഗമാകണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. നിങ്ങള്‍ക്ക് ഏതെങ്കിലും കമന്റ് അഗ്രഗേറ്ററില്‍ ചേരണമുന്നുണ്ടെന്ന്കില്‍ കമന്റ് അഗ്രഗേറ്ററുകളുടെ നടത്തിപ്പുകാരെ സമീപിക്കുക. ഓര്‍ക്കുക, മലയാളത്തില്‍ ബ്ലോഗ് തുടങ്ങുന്നതിനും പോസ്റ്റുകള്‍ ഇടുന്നതിനും ആ പോസ്റ്റുകള്‍ വായനക്കാര്‍ കാണുന്നതിനും വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും കമന്റ് അഗ്രഗേറ്ററുകള്‍ കൂടിയേ തീരൂ എന്നില്ല. നിങ്ങള്‍ ഒരു പുതിയ ബ്ലോഗറാണെങ്കില്‍ തന്നെയും നിങ്ങളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാനുള്ള ധാരാളം മാര്‍ഗ്ഗങ്ങള്‍ കമന്റ് അഗ്രഗേറ്ററുകള്‍ ഇല്ലാതെ തന്നെയും നിലവിലുണ്ട്. അതുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമനുസരിച്ച് കമന്റ് അഗ്രഗേറ്ററുകളില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം.

മലയാളം ബ്ലോഗ് സമൂഹത്തില്‍ സാധാരണ ചെയ്യാവുന്ന സെറ്റിംഗ്‌സുകളെപ്പറ്റിയെല്ലാം ഇവിടെ വളരെ ലളിതമായി വിശദീകരിച്ചിട്ടുണ്ട്.

5. ഓണ്‍ലൈനായി മലയാളത്തില്‍ പോസ്റ്റുകള്‍ ബ്ലോഗിലിടാനും കമന്റുകള്‍ ഇടാനുമുള്ള മാര്‍ഗ്ഗങ്ങള്‍

നിങ്ങള്‍ മുകളില്‍ പറഞ്ഞ നാലു പോയിന്റുകള്‍ പ്രകാരം നിങ്ങളുടെ കമ്പ്യൂട്ടറില്‍ എല്ലാം സെറ്റ് ചെയ്‌തു. പക്ഷേ നിങ്ങള്‍ ഒരു ബിസിനസ്സ് ടൂറിന് വേറൊരു സ്ഥലത്ത് പോയി എന്ന് കരുതുക. അവിടെ വരമൊഴിയുമില്ല, മൊഴിയുമില്ല, അഞ്ജലിയുമില്ല. നിങ്ങള്‍ക്ക് നല്ല കുറെ കമന്റുകള്‍ ഇടണം, അല്ലെങ്കില്‍ ഒരു പുതിയ പോസ്റ്റ് ബ്ലോഗിലിടണം. എന്ത് ചെയ്യും?

സിബുവും ഡെയിനുമൊക്കെ അതിനുള്ള വഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഡെയിനിന്റെ ഇളമൊഴി ഇവിടെ കിട്ടും. വെറുതെ അതില്‍ ടൈപ്പ് ചെയ്‌തിട്ട് കോപ്പി പേസ്റ്റ് ചെയ്‌താല്‍ മതി, കമന്റ് വിന്‍‌ഡോയിലോ, ബ്ലോഗിന്റെ പോസ്റ്റ് ചെയ്യുന്ന പേജിലോ-നിങ്ങളുടെ ആവശ്യമനുസരിച്ച്. ഡെയിന്‍ ഇളമൊഴി സമര്‍പ്പിച്ചിരിക്കുന്നത് വരമൊഴിയുടെ ഉപജ്ഞാതാവായ സിബുവിനെ ഇളയ കുട്ടിക്കാണ്!

വരമൊഴി ഓണ്‍ലൈന്‍ ഇവിടെനിന്നും, ഇവിടെനിന്നും, കിട്ടും (രണ്ടും ഒന്ന് തന്നെ-രണ്ട് സെര്‍വറുകളില്‍ നിന്നാണെന്ന് മാത്രം).

അപ്പോള്‍ നിങ്ങള്‍ക്ക് ലോകത്തെവിടെയാണെങ്കിലും, കൊള്ളാവുന്ന ഒരു കമ്പ്യൂട്ടറില്‍ മുന്നിലുണ്ടെങ്കില്‍ മലയാളത്തില്‍ എഴുതാം.

ഇത്രയും പരത്തിപ്പറഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ചുരുക്കിപ്പറയാം:

1. ഒരു ബ്ലോഗ് അഡ്രസ്സ് ഉണ്ടാക്കുക.
2. അഞ്ജലി ഓള്‍ഡ് ലിപി ഡൌണ്‍‌ലോഡ് ചെയ്ത്, ഇന്റര്‍നെറ്റ് എക്സ്‌പ്ലോററില്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക (ഫയര്‍ഫോക്സില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പുറകേ വിശദകരീക്കാം). ചെയ്യേണ്ട കാര്യങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
3. വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്യുക, മൊഴിയും ഇന്‍സ്റ്റാള്‍ ചെയ്യുക.
4. ബ്ലോഗില്‍ ലോഗിന്‍ ചെയ്യുക. മൊഴി ഉപയോഗിക്കുന്നവര്‍ നേരിട്ട് മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക. വരമൊഴി ഉപയോഗിക്കുന്നവര്‍, വരമൊഴിയില്‍ നിന്നും യുണികോഡായി എക്സ്‌പോര്‍ട്ട് ചെയ്ത് അവിടെനിന്നും ബ്ലോഗിലേക്ക് കോപ്പി-പേസ്റ്റ് ചെയ്യുക. വിശദമായി മുകളില്‍ പറഞ്ഞിട്ടുണ്ട്.
5. ബ്ലോഗിന്റെ സെറ്റിംഗ്‌സില്‍ മുകളില്‍ (സെക്‍ഷന്‍ 4-ല്‍) കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയി വേണ്ട മാറ്റങ്ങള്‍ വരുത്തുക.
6. ഓണ്‍ലൈനായി മലയാളത്തില്‍ എഴുതണമെന്നുണ്ടെങ്കില്‍ ഇളമൊഴിയോ അല്ലെങ്കില്‍ വരമൊഴി ഓണ്‍ലൈനോ ഉപയോഗിക്കുക.

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഇതുവരെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഇവിടെ പോയി വായിച്ച് പറഞ്ഞിരിക്കുന്നതുപോലെ ചെയ്താലും മതി.

ഇത്രയൊക്കെ ചെയ്താല്‍ നിങ്ങള്‍ക്ക് ചിരിക്കും ചിന്തയ്ക്കും ധാരാളം അവസരങ്ങള്‍ നല്‍‌കുന്ന മലയാളം ബ്ലോഗ് ലോകത്തിന്റെ മാസ്‌മരികതയിലേക്ക് ഊളിയിട്ടിറങ്ങാം.

ഒന്നുകൂടി പറയട്ടെ, ഇത് എന്റേതായ ഒരു രീതിയിലുള്ള അവതരണമാണ്. ഇങ്ങിനെയൊക്കെ ചെയ്താണ് ഞാന്‍ മലയാളത്തില്‍ ബ്ലോഗ് ഉണ്ടാക്കിയത്. കുറച്ചുകൂടി ലഘൂകരിച്ച് സ്റ്റെപ്-ബൈ‌-സ്റ്റെപ് ആയി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ള വേറേ ഏതെങ്കിലും ഇടം ഉണ്ടെങ്കില്‍ ആ വിവരം അന്നേരം തന്നെ അറിയിക്കാം

മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. ‍എല്ലാവിധ ആശംസകളും.

Manorama Online Latest News

 
footer